ചോളം മണക്കുന്ന ദുപ്പട്ടസബീന എം. സാലി
പോകരുതേയെന്ന് അമ്മ കരഞ്ഞുകൊണ്ട് വിലക്കിയിട്ടും ,ആ സ്നേഹത്തെ അവഗണിച്ച് അവര്‍ക്കു നേരെ കാറിത്തുപ്പിയാണ് അയാള്‍ കുന്നുകള്‍ കയറി മറിഞ്ഞതുമ്, ഒരിക്കലും എത്തിപ്പെടാനാഗ്രഹിക്കാത്തിടത്ത് എത്തിച്ചേര്ന്നതുമ്. ചോളപ്പാടങ്ങളും കുങ്കുമ വയലുകളും പിന്നിട്ടുള്ള ആ യാത്ര ഒരു പുത്തന്‍ ജീവിതത്തിലേക്കായിരിക്കുമെന്ന അയാളുടെ പ്രതീക്ഷ വെറുതെയായി. കുന്നിന് ചെരുവിലെ കാരാഗൃഹത്തില്‍ ഒറ്റക്ക് പാര്‍ക്കാന്‍ തുടങ്ങിയ നാളുകള്‍ അയാള്‍ക്ക് നിശ്ചയമില്ലായിരുന്നു. ഇരു കണ്ണുകളും മൂടപ്പെട്ട് സംഘടന കമാന്റോകളുടെ കാവലില്‍ പാറയിടുക്കുകളിലൂടെ സഞ്ചരിക്കുമ്പോള്‍ , ഭൂമിയുടെ ഏതു കോണിലാണ് താനെന്നതിനെപറ്റി അയാള്‍ക്ക് ഒരു രൂപവുമില്ലായിരുന്നു. ജ്വലിക്കുന്ന ഗ്രീഷ്മം മാത്രം
» തുടര്‍ന്നുവായിക്കുക








